06:42pm 22 July 2026
NEWS
സിജെപി-കേന്ദ്രർക്കാർ ചർച്ച അനിശ്ചിതത്വത്തിൽ; നിഷ്പക്ഷ വേദിയില്ലെങ്കിൽ ചർച്ചയില്ലെന്ന് സൗരവ് ദാസ്; നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് കേന്ദ്രം സന്നദ്ധം
22/07/2026  04:08 PM IST
nila
സിജെപി-കേന്ദ്ര ചർച്ച അനിശ്ചിതത്വത്തിൽ; നിഷ്പക്ഷ വേദിയില്ലെങ്കിൽ ചർച്ചയില്ല, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് കേന്ദ്രം സന്നദ്ധം

ന്യൂഡൽഹി: സിജെപിയും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് സാധ്യത മങ്ങുന്നതായി സൂചന. സർക്കാർ ഓഫീസിലോ മന്ത്രിമാരുടെ വസതിയിലോ ചർച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ തവണ ചർച്ചയ്ക്കായി എത്തിയപ്പോഴാണ് പൊലീസ് സമരക്കാരെ ആക്രമിച്ചതെന്നും സമാന സാഹചര്യം വീണ്ടും ഉണ്ടാകാൻ അനുവദിക്കില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

ചർച്ചയ്ക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദിയായി നിർദേശിച്ചിരുന്നുവെങ്കിലും അതിന് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ നിഷ്പക്ഷ വേദിയിലായിരിക്കണം ചർച്ച നടക്കേണ്ടതെന്നും നിലവിലെ സാഹചര്യത്തിൽ ചർച്ചയ്ക്ക് സാധ്യതയില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി.

ഇതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർലയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും, സഭ തീരുമാനിക്കുന്ന ഏത് സമയത്തും വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെന്ന് അറിയിച്ചു.

പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ നിലപാട്. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img